കുവൈത്തില്‍ നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വര്‍ഷം മാത്രം 39,000 ത്തിലധികം പ്രവാസികളെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമായി തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് 2025ല്‍ രാജ്യത്ത് നിന്ന് നാടുകടത്തിയ പ്രവാസികളുടെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിയിലായ 39,487 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മതിയായ താമസരേഖയില്ലാതെ രാജ്യത്ത് തുടര്‍ന്നവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരുമാണ് ഇതില്‍ ഏറെയും. മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ നിരവധി പ്രവാസികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പലരും ലഹരിമരുന്ന് കൈവശം വെച്ചതിനോ ഉപയോഗിച്ചതിനോ അറസ്റ്റിലായവരാണ്.
കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തിരുന്ന നിരവധി ആളുകളെയും നാടുകടത്തി. സ്‌പോണ്‍സര്‍ നാടുകടത്തപ്പെട്ടതോടെ അവരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങളുടെ താമസാനുമതിയും റദ്ദാക്കി. ഇത്തരത്തില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് രാജ്യം വിടേണ്ടി വന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഇത്തരക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നാടുകടത്തപ്പെട്ട ചില പ്രവാസികളുടെ സ്പോൺസർഷിപ്പിൽ കുവൈത്തിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾക്കും രാജ്യം വിടേണ്ടിവന്ന സംഭവങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. താമസാനുമതി ദുരുപയോഗം ചെയ്യുന്നതും നിയമവ്യവസ്ഥയെ അവഗണിക്കുന്നതുമായ പ്രവണതകൾ യാതൊരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന നിലപാടാണ് അധികൃതർ ആവർത്തിച്ചത്.
നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക് കുവൈത്ത് തൊഴിലും ജീവിതവും സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരങ്ങളുടെ നാടായി തുടരുമെന്നും, അതേസമയം നിയമലംഘനങ്ങൾക്കും താമസാനുമതി ദുരുപയോഗങ്ങൾക്കും സാമൂഹികക്രമത്തെ ബാധിക്കുന്ന പ്രവണതകൾക്കുമെതിരെ പരിശോധനകളും സുരക്ഷാ കാമ്പയിനുകളും വരും ദിവസങ്ങളിൽ കൂടുതൽ കർശനമായും വ്യാപകമായും തുടരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി

