നോർവെ : പ്രതീക്ഷിച്ചിട്ടും കിട്ടാതിരുന്ന നൊബേൽ പുരസ്‌കാരം ഇത്തവണ ട്രംപിനെ തേടിയെത്തുമെന്ന് റിപ്പോർട്ടുകൾ. സ്ഥാനാർഥികളുടെ വിവരങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇത്തവണത്തെ പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ട്രംപ് ഭരണകൂടം നടത്തിയ നയതന്ത്ര ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കാൻ സാധ്യതയുള്ള ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.2026-ന്റെ തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെത്തുടർന്ന് അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾക്കിടയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിലും സുരക്ഷാ സംഭാഷണങ്ങളിലും ട്രംപിൻ്റെ പങ്കാളിത്തം നിർണ്ണായകമായിരുന്നുവെന്നും ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ മേഖലയിലെ സ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്നും നാമനിർദ്ദേശം ചെയ്തവർ വിശ്വസിക്കുന്നു.
അതേസമയം, ആഗോളതലത്തിൽ വലിയ ഭൗമരാഷ്ട്രീയ വിള്ളലുകൾ നിലനിൽക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാറ്റോ രാജ്യങ്ങൾക്കിടയിലെ ഭിന്നതകളും ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും നോബൽ കമ്മിറ്റിക്ക് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ആൽഫ്രഡ് നോബലിൻ്റെ ദർശനങ്ങളോട് നീതി പുലർത്തുന്ന ഒരു ജേതാവിനെ കണ്ടെത്താൻ ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ കമ്മിറ്റിക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരും.2026-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിനായുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് നടപടികൾ നോർവീജിയൻ നോബൽ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. ആകെ 287 സ്ഥാനാർഥികളാണ് ഇത്തവണ പരിഗണനയിലുള്ളതെന്ന് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി. ഇതിൽ 197 വ്യക്തികളും 90 സംഘടനകളും ഉൾപ്പെടുന്നു. സ്ഥാനാർഥികളെ നിർദ്ദേശിക്കാൻ വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, സർവ്വകലാശാലാ പ്രൊഫസർമാർ, മുൻ നോബൽ ജേതാക്കൾ എന്നിവർക്കാണ് അവകാശമുള്ളത്. ഇത്തവണത്തെ പട്ടികയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം തന്നെ

