Friday, December 5, 2025
HomeAmerica75 മില്യൺ ഡോളർ സർക്കാരിന് നൽകും: നോർത്ത്‌വെസ്റ്റേൺ സർവകലാശാല ട്രംപ് ഭരണകൂടവുമായി ഒത്തു തീർപ്പിൽ

75 മില്യൺ ഡോളർ സർക്കാരിന് നൽകും: നോർത്ത്‌വെസ്റ്റേൺ സർവകലാശാല ട്രംപ് ഭരണകൂടവുമായി ഒത്തു തീർപ്പിൽ

അമേരിക്കയിലെ പ്രശസ്തമായ നോർത്ത്‌വെസ്റ്റേൺ സർവകലാശാല ട്രംപ് ഭരണകൂടവുമായി ഒത്തു തീർപ്പിലെത്തി. മൂന്നു വർഷത്തിനിടയിൽ 75 മില്യൺ ഡോളർ സർക്കാരിന് നൽകാമെന്നാണ് സർവകലാശാല സമ്മതിച്ചിരിക്കുന്നത്. ഇതോടെ സർവകലാശാലയ്‌ക്കെതിരായ ഫെഡറൽ അന്വേഷണം മുഴുവൻ അവസാനിക്കുകയും മുമ്പ് നിർത്തിവെച്ചിരുന്ന ഗവേഷണ ഫണ്ടിംഗ് പുനഃസ്ഥാപിക്കുകയും ചെയ്യും.

സർവകലാശാല പറയുന്നത് പ്രകാരം, തടഞ്ഞുവെച്ച എല്ലാ ഫെഡറൽ ഫണ്ടുകളും വീണ്ടും പ്രവർത്തനക്ഷമമാകും. ഭാവിയിൽ സർക്കാർ ഗ്രാന്റുകളും കരാറുകളും ലഭിക്കുന്നതിനും അവർക്കു യോഗ്യത ഉണ്ടാകും. കഴിഞ്ഞ മാസങ്ങളിൽ കോർനെൽ, കൊളംബിയ, ബ്രൗൺ പോലുള്ള സർവകലാശാലകളുമായി ഭരണകൂടം നടത്തിയ സമാന ഒത്തു തീർപ്പുകൾക്ക് പിന്നാലെയാണ് നോർത്ത്‌വെസ്റ്റേൺ സർവകലാശാലയും ട്രംപ് ഭരണകൂടവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ ട്രംപ് ഭരണകൂടം സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണെന്നാണ് വിമർശകർ പറയുന്നത്.

എവാൻസ്റ്റൺ, ഷിക്കാഗോ നഗരങ്ങളിലായി ക്യാമ്പസുകളുള്ള നോർത്ത്‌വെസ്റ്റേൺ സർവകലാശാല ഫെഡറൽ ഫണ്ടിങ് നിർത്തിയതോടെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നു. ഓരോ മാസവും കോടികൾ ചെലവുള്ള ഗവേഷണ ചെലവ് സ്വന്തം പണമിട്ട് നടത്തേണ്ട സാഹചര്യം ഉണ്ടായി. വൻ ചെലവ് ചുരുക്കലുകൾ ഉണ്ടാകുമെന്നും, അതിൽ ജീവനക്കാരെ കുറയ്ക്കുന്നതും ഉൾപ്പെടാമെന്നും ജൂലൈയിൽ സർവകലാശാല ഭരണകൂടം അറിയിച്ചിരുന്നു.

സെപ്റ്റംബർ മാസം സർവകലാശാലാ പ്രസിഡന്റ് മൈക്കൽ ഷിൽ പെട്ടെന്നു രാജിവെക്കുകയും ചെയ്തു. 2024-ൽ ക്യാമ്പസുകളിലെ യഹൂദവിരുദ്ധ സംഭവങ്ങളെ കുറിച്ച് കോൺഗ്രഷണൽ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കപ്പെട്ട പ്രസിഡന്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രോ-പാലസ്തീൻ പ്രതിഷേധക്കാരുമായി ഉണ്ടായ കരാർ സംബന്ധിച്ചും അദ്ദേഹത്തിന് വിമർശനമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ സ്ഥാനത്ത് മുൻ പ്രസിഡന്റ് ആയിരുന്ന 86 കാരനായ ഹെൻറി ബീനൻ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. പ്രധാന ദൗത്യത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കണം. ഉയർന്ന നിലവാരമുള്ള പഠനവും ഗവേഷണവും തുടരുക എന്നതാണ് ലക്ഷ്യമെന്നും ബീനൻ പറഞ്ഞിരുന്നു. സർവകലാശാല അന്താരാഷ്ട്ര വിദ്യാർത്ഥികളെ കുറിച്ചുള്ള നയങ്ങൾ പുനഃപരിശോധിക്കുമെന്നും, കമ്മ്യൂണിറ്റിയിലെ യഹൂദ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും, 2024 ഏപ്രിലിൽ നിന്നുള്ള ഡീയറിംഗ് മെഡോ എന്ന കരാർ റദ്ദാക്കുമെന്നും അറിയിച്ചു. അധ്യാപകരെ നിയമിക്കുന്നതിൽ അല്ലെങ്കിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ സർവകലാശാലയുടെ സ്വാതന്ത്ര്യത്തിൽ ഒരു ഇളവും അനുവദിക്കില്ലെന്നും ബീനൻ വ്യക്തമാക്കി.

വൈറ്റ് ഹൗസുമായുള്ള ഒത്തു തീർപ്പിൽ എത്തുന്ന ആറാമത്തെ സർവകലാശാലയാണ് നോർത്ത്‌വെസ്റ്റേൺ. കൊളംബിയ സർവകലാശാലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ പണമടക്കലാണിത്. ഇതുവരെ ഏറ്റവും വലിയ അന്വേഷണ ലക്ഷ്യമായ ഹാർവാർഡുമായി സർക്കാർ ഒത്തു തീർപ്പായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments