Sunday, June 15, 2025
HomeIndiaഭീകരതയാല്‍ രാജ്യം നിശബ്ദരാക്കപ്പെടില്ല: ഇന്ത്യയുടെ നിലപാട് ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താൻ യാത്രതിരിച്ച് ശശി തരൂരും സംഘവും

ഭീകരതയാല്‍ രാജ്യം നിശബ്ദരാക്കപ്പെടില്ല: ഇന്ത്യയുടെ നിലപാട് ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്താൻ യാത്രതിരിച്ച് ശശി തരൂരും സംഘവും

ന്യൂഡല്‍ഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് ലോകത്തിനു മുമ്പില്‍ പങ്കുവെക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കായി ശശി തരൂരും സംഘവും യാത്രതിരിച്ചു. ഭീകരതയാല്‍ രാജ്യം നിശബ്ദരാക്കപ്പെടില്ലെന്ന് യാത്ര പുറപ്പെടും മുമ്പ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു.

‘ഗയാന, പനാമ, കൊളംബിയ, ബ്രസീല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലേക്ക് ഒരു സര്‍വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന ഞാന്‍ പോകുന്നു, ഞങ്ങള്‍ പോകുന്നത് രാജ്യത്തിനുവേണ്ടി സംസാരിക്കാനും, നമ്മുടെ രാജ്യം ഏറ്റവും ക്രൂരമായ രീതിയില്‍ തീവ്രവാദികള്‍ ആക്രമിച്ച ഈ ഭയാനകമായ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാനുമാണ്.

നമ്മുടെ രാജ്യത്തിനുവേണ്ടിയും, നമ്മുടെ പ്രതികരണത്തിനായും, തീവ്രവാദത്താല്‍ നാം നിശബ്ദരാകില്ല എന്ന സന്ദേശം ലോകത്തിന് നല്‍കണം. നാം വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കേണ്ടതുണ്ട്. സത്യത്തിന് മുകളില്‍ വിജയം നേടാന്‍ നിസ്സംഗത ആഗ്രഹിക്കുന്നില്ല. ഇത് സമാധാനത്തിന്റെ ദൗത്യമാണ്. ഇത് പ്രത്യാശയുടെ ദൗത്യമാണ്. ഇന്ന് ലോകത്ത് നാം സംരക്ഷിക്കേണ്ട എല്ലാ മൂല്യങ്ങള്‍ക്കും വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. വെറുപ്പ്, കൊലപാതകം, ഭീകരത എന്നിവയല്ല എന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദൗത്യമാണിത്. ജയ് ഹിന്ദ്’-എക്സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍, തരൂര്‍ പറഞ്ഞു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിനായി ആഗോളതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അജണ്ടയെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പ്രതിനിധി സംഘത്തെ നേരത്തെ അറിയിച്ചിരുന്നു. ഞങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, നിയമസഭാംഗങ്ങളെയും, പ്രമുഖരെയും, മാധ്യമങ്ങളെയും കാണുകയും പൊതുജനങ്ങളുമായി ഇടപഴകും., എല്ലാവരുമായും സംസാരിക്കാന്‍ പരമാവധി ശ്രമിക്കും. ഈ രാജ്യങ്ങളിലെയും പൊതുജനാഭിപ്രായം, പാര്‍ലമെന്ററി അഭിപ്രായം, നിയമനിര്‍മ്മാണ അഭിപ്രായം എന്നിവ സംവേദനക്ഷമമാക്കുക എന്നതാണ് പ്രധാനമെന്ന്‌ ശശി തരൂര്‍ പാര്‍ലമെന്റ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപിയുടെ ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വര്‍ കലിത, തേജസ്വി സൂര്യ എന്നിവരും എല്‍ജെപി (റാം വിലാസ്) യുടെ ശാംഭവി ചൗധരി, ടിഡിപിയുടെ ജിഎം ഹരീഷ് ബാലയോഗി, ശിവസേനയുടെ മിലിന്ദ് ദിയോറ, ജെഎംഎമ്മിന്റെ സര്‍ഫറാസ് അഹമ്മദ്, യുഎസിലെ മുന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു എന്നിവരും ഉള്‍പ്പെടുന്നതാണ് തരൂര്‍ നയിക്കുന്ന പ്രതിനിധി സംഘം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments