ന്യൂഡല്‍ഹി : ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. 227 യാത്രക്കാരുമായി പോയ ഡല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് ബുധനാഴ്ച അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ടത്.തൊട്ടുപിന്നാലെ പൈലറ്റ് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടിരുന്നു.വ്യോമപാത മാറ്റിയാല്‍ അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഈ അപേക്ഷ പാക്കിസ്ഥാന്‍ നിരസിക്കപ്പെട്ടുവെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയും യാത്രക്കാരെ സുരക്ഷിതരായി ശ്രീനഗറിലെത്തിക്കുകയും ചെയ്തു.
ഡൽഹി-ശ്രീനഗർ ഇൻഡിഗോ വിമാനം ആകാശച്ചുഴിയില്‍ പെട്ടു: ലഹോറിൽ അടിയന്തിര ലാൻഡിംങ്ങിന് പൈലറ്റിന്റെ അഭ്യർത്ഥന പാകിസ്ഥാൻ നിരസിച്ചു
RELATED ARTICLES