ഇന്ത്യ – പാക് സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി യു എസ്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ട്രംപിന്‍റെ ആദ്യം പ്രതികരണം തന്നെ ഇന്ത്യക്കൊപ്പം എന്നായിരുന്നു. പകരത്തിന് പകരം ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പായിരുന്നു എന്നാണ് പ്രസിഡന്‍റ് ട്രംപ് പറഞ്ഞത്. ഇപ്പോൾ ഇന്ത്യക്കൊപ്പം തന്നെയാണ് മോദിയുടെ ഫ്രണ്ട്. ട്രംപ് എന്നതിനപ്പുറം അമേരിക്ക ഒരു രാഷ്ട്രമെന്ന നിലക്കും ഇന്ത്യക്കൊപ്പം തന്നെയാണെന്നാണ് യു എസ് വിദേശ കാര്യ സെക്രട്ടറി അടക്കം വ്യക്തമാക്കിയത്. അതേസമയം ഇറ്റ്സ് നണ്‍ ഓഫ് അവർ ബിസിനസ് എന്ന് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് പറഞ്ഞെങ്കിലും ഇന്ത്യയെ തള്ളിയിട്ടില്ല. അമേരിക്ക വളർത്തി വിട്ട പാകിസ്ഥാനും ഭീകര സംഘടനകളും അമേരിക്കയെ തന്നെ തിരിഞ്ഞ് കൊത്തിയതാണ് വേൾഡ് ട്രേഡ് സെന്‍റർ , പെന്‍റഗണ്‍ ആക്രമണങ്ങൾ. ശേഷം അമേരിക്ക ഭീകരവാദത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. അബോട്ടാബാദിൽ പറന്നിറങ്ങി ഒരു പൂച്ചകുഞ്ഞ് പോലും അറിയാതെ ഒസാമ ബിൻ ലാദനെ വകവരുത്തിയതടക്കം ലോകം കണ്ടു. ലാദന് അഭയം കൊടുത്ത പാകിസ്ഥാൻ അന്ന് മുതൽ അമേരിക്കക്ക് അനഭിമതമാണ്. അമേരിക്കയുടെ വ്യാപാര ശത്രു ചൈന പിന്തുണക്കുന്നത് പാകിസ്ഥാനെയാണ്. അതുകൊണ്ടുതന്നെ സ്ഥിതി കൂടുതൽ വഷളായാൽ അമേരിക്കക്കും ട്രംപിനും നേരിട്ട് തുറന്ന നിലപാട് പറഞ്ഞ് ഇന്ത്യക്കൊപ്പം അണിചേരുകയെ നിർവാഹമുള്ളു.