Friday, December 5, 2025
HomeAmericaപോൺ താരത്തിന് പണം നൽകിയ കേസ്: ട്രംപിനെതിരെ ജനുവരി 10ന് വിധി പറയും

പോൺ താരത്തിന് പണം നൽകിയ കേസ്: ട്രംപിനെതിരെ ജനുവരി 10ന് വിധി പറയും

പി പി ചെറിയാൻ

ന്യൂയോർക്ക് : ഹഷ് മണി കേസിൽ  ഡോണൾഡ് ട്രംപിനെതിരെ ജനുവരി 10ന് ശിക്ഷ വിധിക്കും.  അതേസമയം ജയിൽ ശിക്ഷ ലഭിക്കില്ല. ജനുവരി 20ന് ട്രംപ് അധികാരത്തിൽ പ്രവേശിക്കുന്നതിന് ഒരാഴ്ച മുൻപാണ് കേസിൽ വിധി പറയുന്നത് എന്നതും ശ്രദ്ധേയം. മൻഹാറ്റൻ  ജഡ്ജി ജുവാൻ.എം.മെർച്ചൻ ആണ് കേസിൽ വിധി പറയുന്നത്. 

 34 കുറ്റങ്ങളാണ് മൻഹാറ്റൻ കോടതി ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ട്രംപിനെ ജയിൽ ശിക്ഷയ്‌ക്ക്  വിധിക്കില്ലെന്ന് ജഡ്ജി മർച്ചൻ  വ്യക്തമാക്കിയിട്ടുണ്ട്. തടവ് പ്രായോഗികമല്ല. അതേസമയം  ട്രംപിനെ ശിക്ഷിക്കാൻ നിയമ തടസ്സങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ശിക്ഷ വിധിക്കേണ്ട ഉത്തരവാദിത്തം ജഡ്ജി എന്ന നിലയിൽ തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2024 ലെ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിൽ തനിക്കെതിരെയുള്ള മുഴുവൻ കേസുകളും തള്ളിക്കളയണമെന്ന ട്രംപിന്‍റെ വാദങ്ങൾ ജഡ്ജി നിരസിച്ചിരുന്നു. നിർദ്ദേശം നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്നും അദ്ദേഹം  വിശേഷിപ്പിച്ചു. നിയമനടപടികളോടുള്ള ട്രംപിന്‍റെ അവഗണനയെ മെർച്ചൻ നിശിതമായി വിമർശിക്കുകയും ചെയ്തു. കേസിനെതിരെ വിമർശനം തു‍ടർച്ചയാക്കുകയും  ജഡ്ജി പക്ഷപാതപരമായാണ് പ്രവർത്തക്കുന്നതെന്നും തൽസ്ഥാനം ഒഴിയണമെന്നുമാണ് ട്രംപ് വാദിച്ചത്.  വിചാരണക്കിടം  ജഡ്ജിയുടെ  ഉത്തരവ് അനുസരിക്കാതെ ട്രംപ് പലപ്പോഴും കോടതിയിൽ ഉറങ്ങുന്നതായി കാണപ്പെട്ടിരുന്നു.

2008 ൽ പോൺ താരം സ്റ്റോമി ഡാനിയൽസുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം മറച്ചുവെയ്ക്കാനായി  2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് നടിക്ക്  ട്രംപ് 1,30,000 ഡോളർ നൽകിയത്. പണം നൽകാനായി  വ്യാജ ബിസിനസ് റെക്കോർഡുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ട്രംപിനെതിരെ മൻഹാറ്റൻ കോടതി 34 കുറ്റങ്ങളാണ് ചുമത്തിയത്. അതേസമയം വിചാരണ നടപടികൾ നിർത്തിവെച്ച് വിധി പറയുന്നത് ദീർഘകാലത്തേക്ക് ജഡ്ജി മാറ്റിവെയ്ക്കുകയുമാണ് ചെയ്തത്. 

 2006-ൽ നടന്ന സെലിബ്രിറ്റി ഗോൾഫ് ടൂർണമെൻ്റിൽ പങ്കെടുത്തപ്പോൾ ട്രംപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന അവകാശവാദവുമായി പരസ്യമായി പോകാതിരിക്കാനാണ് പണം അനുവദിച്ചതെന്ന് ഡാനിയൽസും മുൻ ട്രംപ് അഭിഭാഷകൻ മൈക്കൽ കോഹനും സാക്ഷ്യപ്പെടുത്തിയിരുന്നു. ട്രംപ് ഡാനിയൽസിന്‍റെ അക്കൗണ്ട് ശക്തമായി നിഷേധിച്ചു.ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയാൽ പരമാവധി ശിക്ഷ നാല് വർഷം തടവാണ്. എന്നാൽ ട്രംപിന്‍റെ പ്രായവും മറ്റ് ക്രിമിനൽ കുറ്റങ്ങളുടെ അഭാവവും കണക്കിലെടുത്ത് ഒരിക്കലും  കഠിനമായ ശിക്ഷ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അനുമാനം. 

ഒരു സംസ്ഥാന കോടതി ഒരു സിറ്റിങ് പ്രസിഡൻ്റിനെ തടവിലാക്കുകയോ അവരുടെ പ്രസിഡൻഷ്യൽ ചുമതലകൾ നിറവേറ്റാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന മറ്റ് ശിക്ഷകൾ ചുമത്തുകയോ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മിക്ക നിയമ വിദഗ്ധരും സമ്മതിക്കുന്നു. ട്രംപ് രഹസ്യമായി പണം നൽകിയ കേസ് കൈകാര്യം ചെയ്ത മൻഹാറ്റൻ കോടതിയിലെ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ്  ട്രംപിന്‍റെ ശിക്ഷാവിധി ഫലപ്രദമായി തള്ളിക്കളയാനോ അല്ലെങ്കിൽ  അധികാരത്തിൽ നിന്ന് പുറത്തുപോകുന്നതുവരെ  ശിക്ഷ മാറ്റിവയ്ക്കുകയോ ചെയ്യാനാണ് അഭിപ്രായപ്പെട്ടത്. എന്നാൽ മെർച്ചൻ അദ്ദേഹത്തിന്റെ ആശയങ്ങൾ നിരസിച്ചു. പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ സ്ഥാനാരോഹണത്തിന്‍റെ അടിസ്ഥാനത്തിൽ കേസ് പൂർണ്ണമായും തള്ളിക്കളയണമെന്ന ട്രംപിന്‍റെ അഭ്യർത്ഥനയും മെർച്ചൻ വ്യക്തമായി നിരസിച്ചു. നിയമവാഴ്ചയ്ക്ക് തുരങ്കം വെയ്ക്കുന്ന പ്രവൃത്തിയാണതെന്നാണ് ജഡ്ജി മറുപടി നൽകിയത്. ശിക്ഷാവിധി തടയാൻ ട്രംപിന് ഒരു ഉയർന്ന കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments