ശബരിമലയില്‍ യുവതീപ്രവേശനമാവശ്യപ്പെട്ട് വിശ്വാസികള്‍ അല്ലാത്തവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി അന്നേ തള്ളേണ്ടതായിരുന്നുവെന്ന് സുപ്രീം കോടതിയുടെ നിര്‍ണായ നിരീക്ഷണം. അയ്യപ്പ ഭക്തരല്ലാത്തവർക്ക് എങ്ങനെ ക്ഷേത്രാചാരത്തെ ചോദ്യം ചെയ്യാനാവും എന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു. നിക്ഷിപ്ത താൽപ്പര്യങ്ങളോടെ പൊതുതാല്‍പര്യഹര്‍ജികളെത്തുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസും നിരീക്ഷിച്ചു. യുവതീ പ്രവേശനം ആചാരമാണെന്നും അതില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
യുവതീ പ്രവേശനവിധി പുനഃപരിശോധന റഫറന്‍സിലെ ഏഴാം ചോദ്യത്തിന്‍മേലുള്ള കേന്ദ്രവാദത്തിനിടെയാണ് ശബരിമലയിലെ ആദ്യഹര്‍ജിക്കാരുടെ അര്‍ഹതയെക്കുറിച്ച് സുപ്രീം കോടതി ചോദ്യമുന്നയിച്ചത്. ആചാരം ചോദ്യംചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ടോ എന്നും ജസ്റ്റിസ് ബിവി നാഗരത്ന ചോദിച്ചു.

