തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച എത്തിയില്ല. ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്നാണ് സൂചന. കേസില്‍ എട്ടാം പ്രതിസ്ഥാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആയതിനായില്‍ ഇതിന്റെ അധ്യക്ഷനെന്ന നിലയില്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.
ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ള നടന്ന 2019ലെ ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യുക. അന്ന് ദേവസ്വം കമ്മീഷണറായിരുന്ന എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വാസുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. ഇദ്ദേഹത്തിന് മൂന്നുതവണ നോട്ടീസ് നല്കി. ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ സാവകാശം തേടിയത്.

