പമ്പ: ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽനിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.
കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളിൽ അറ്റകുറ്റപണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെ വിഷയത്തിൽ കോടതി ഇടപെട്ടു. വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനെ ചുമതലപ്പെടുത്തി. അതുകൊണ്ടുതന്നെ കോടതിയുടെ അനുമതിയോടെ ആയിരിക്കും തുടർനടപടി ഉണ്ടാകുക.
കൂടാതെ, തന്ത്രിയുടെ ആഞ്ജ അനുസരിച്ച്, ശുദ്ധികലശംചെയ്ത് പ്രത്യേക പൂജകളോടെയായിരിക്കും സ്വർണ്ണപ്പാളി തിരികെ സന്നിധാനത്ത് സ്ഥാപിക്കുക. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി ഒരുമാസത്തിന് ശേഷമാണ് സ്വർണപ്പാളികൾ തിരികെ സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്.

