ന്യൂഡൽഹി: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ പോകുന്നുവെന്ന് ബിസിസിഐ. മെയ് 17 മുതൽ മത്സരങ്ങൾ പുനരാരംഭിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. 16 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇവ 6 വേദികളിലായി നടത്തും. ജൂൺ 3നായിരിക്കും ഐപിഎൽ ഫൈനൽ നടക്കുകയെന്നും ബിസിസിഐ അറിയിച്ചു.
മെയ് 17ന് മത്സരങ്ങൾ പുനരാരംഭിക്കും. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂര്‍ത്തിയാക്കുക. ഫൈനൽ മത്സരം ജൂൺ 3ന് നടത്തുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.
ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. രണ്ടാം ക്വാളിഫയർ നടക്കുന്നത് ജൂൺ 1ന് ആണ്. തുടർന്ന് ജൂൺ 3ന് ഫൈനൽ നടക്കും. നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ 16 മത്സരങ്ങൾ ഇനി ബാക്കിയുണ്ട്. എന്നാൽ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികൾ തീരുമാനിച്ചിട്ടില്ല. ഇതിന്റെ വിശദാംശങ്ങൽ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. മറ്റ് മത്സരങ്ങൾ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി, ലഖ്‌നൗ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം സംഘർഷത്തെ തുടർന്ന് മത്സരം നിർത്തിവച്ചതിന് പിന്നാലെ പല വിദേശ താരങ്ങളും ഇന്ത്യ വിട്ടുപോയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ വിട്ടുപോയ ഇവർ തിരിച്ചെത്തുന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.