Thursday, May 29, 2025
HomeIndiaഎഴുപത് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ: അംഗീകരിക്കാതെ പാക്കിസ്ഥാന്‍

എഴുപത് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ: അംഗീകരിക്കാതെ പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാന്‍ പാകിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിലായി ഇന്ത്യ നടത്തിയ 24 മിസൈല്‍ ആക്രമണങ്ങളില്‍ എഴുപത് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദ ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളിലായി കൃത്യമായി ഏകോപിപ്പിച്ച 24 മിസൈല്‍ ആക്രമണങ്ങളിലൂടെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെയോ അതിന് സഹായിക്കുന്ന സംസ്ഥാന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെയോ ഇനി സഹിക്കില്ലെന്ന് ഇന്ത്യ തെളിയിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ലഷ്‌കര്‍-ഇ-തൊയിബ, ജെയ്ഷ്-ഇ-മുഹമ്മദ് എന്നിവയുമായി ബന്ധപ്പെട്ട ക്യാമ്പുകളെയാണ് ഇന്ത്യന്‍ മിസൈലുകള്‍ ലക്ഷ്യംവെച്ചത്. പ്രത്യാക്രമണം ഈ ഭീകര ഗ്രൂപ്പുകളുടെ പ്രവര്‍ത്തന ശേഷിയെ ഗണ്യമായി കുറച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, പാക്കിസ്ഥാന്‍ ഇപ്പോഴും മരണസംഖ്യ കുറച്ചാണ് കാണിക്കുന്നത്.

പാകിസ്ഥാന്‍ നല്‍കുന്ന കണക്ക് പ്രകാരം, 9 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരിക്കേറ്റു, രണ്ട് പേരെ കാണാതായി എന്നാണ്. കൃത്യമായ ലക്ഷ്യത്തിലൂടെയാണ് നാശനഷ്ടങ്ങള്‍ കുറച്ചതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ലക്ഷ്യമിട്ട ഓരോ സ്ഥലവും ഇന്ത്യന്‍ ഇന്റലിജന്‍സ് വളരെക്കാലമായി നിരീക്ഷിച്ചിരുന്നുവെന്നും തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നതായും അവരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളായിരുന്നുവെന്നും തീവ്രവാദ നീക്കത്തിന് സൗകര്യമൊരുക്കുന്നതായി കണ്ടെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments