ഡല്‍ഹി: ലോട്ടറിയുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ വമ്പൻ തിരിച്ചടി. ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി.
ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സര്‍ക്കാരിന്‍റെ പരിതിയിലാണ് വരേണ്ടതെന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു.
സേവന നികുതി ചുമത്താൻ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചിരുന്നു. 2013ലാണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ലോട്ടറികൾക്ക് നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും സംസ്ഥാന സർക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും സുപ്രീം കോടതി പ്രസ്‌താവിച്ചു.