Monday, July 20, 2026
HomeHealthഎബോള വ്യാപനത്തിനെതിരെ സന്നദ്ധസേവനം: അമേരിക്കൻ ആരോഗ്യപ്രവർത്തകർ കെനിയയിൽ ബയോ-ഐസൊലേഷൻ കേന്ദ്രത്തിൽ ക്വാറന്റൈനിൽ

എബോള വ്യാപനത്തിനെതിരെ സന്നദ്ധസേവനം: അമേരിക്കൻ ആരോഗ്യപ്രവർത്തകർ കെനിയയിൽ ബയോ-ഐസൊലേഷൻ കേന്ദ്രത്തിൽ ക്വാറന്റൈനിൽ

നെയ്‌റോബി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) മാരകമായ എബോള വ്യാപനത്തിനെതിരെ സന്നദ്ധസേവനം നടത്തി മടങ്ങിയ ഏഴ് അമേരിക്കൻ ആരോഗ്യപ്രവർത്തകരെ കെനിയയിലെ ബയോ-ഐസൊലേഷൻ കേന്ദ്രത്തിൽ ക്വാറന്റൈനിലാക്കി. ഡിആർസിയിൽ നിന്ന് മടങ്ങുന്ന യു.എസ് പൗരന്മാർ മാതൃരാജ്യത്തേക്ക് കടക്കുന്നതിന് മുൻപ് മറ്റേതെങ്കിലും രാജ്യത്ത് 21 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന അമേരിക്കൻ സർക്കാരിന്റെ പുതിയ യാത്രാവിലക്കിനെ തുടർന്നാണ് ഈ അടിയന്തര നടപടി. അമേരിക്കൻ ആരോഗ്യപ്രവർത്തകരെ കെനിയയിലെ ബയോ-ഐസൊലേഷൻ കേന്ദ്രത്തിൽ ക്വാറന്റൈനിലാക്കി.

‘സമരിറ്റൻസ് പഴ്‌സ്‌’ എന്ന അന്താരാഷ്ട്ര ക്രിസ്ത്യൻ മാനുഷിക സംഘടനയിലെ ജീവനക്കാരാണ് കെനിയയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ‘അതീവ ജാഗ്രതയുടെ’ ഭാഗമായി കെനിയൻ അധികൃതരുടെ കർശന മേൽനോട്ടത്തിലാണ് ക്വാറന്റൈൻ. കെനിയയിലെ നാന്യൂക്കിയിലുള്ള ലെയ്കിപിയ വ്യോമസേനാ താവളത്തിനകത്ത് യു.എസ് സഹായത്തോടെ നിർമ്മിച്ച അത്യാധുനിക ബയോ-ഐസൊലേഷൻ കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് രോഗലക്ഷണങ്ങളില്ലാതെ മടങ്ങുന്ന അമേരിക്കക്കാരെ നിരീക്ഷിക്കാൻ വേണ്ടിയാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.

സംഘടനയുടെ ഡിസാസ്റ്റർ അസിസ്റ്റൻസ് റെസ്‌പോൺസ് ടീം അംഗങ്ങളായ ഏഴുപേരെ കെനിയൻ സർക്കാർ ക്വാറന്റൈനിലാക്കിയ വിവരം സമരിറ്റൻസ് പഴ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഫ്രാങ്ക്ലിൻ ഗ്രഹാം സ്ഥിരീകരിച്ചു. യു.എസ് പബ്ലിക് ഹെൽത്ത് സർവീസിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരാണ് ഇവരെ നിലവിൽ നിരീക്ഷിക്കുന്നത്.കെനിയയിൽ നിയമപോരാട്ടവും ജനകീയ പ്രതിഷേധവുംഅമേരിക്കൻ പൗരന്മാരെ കെനിയയിലെത്തിച്ച് പാർപ്പിക്കുന്നതിനെതിരെ രാജ്യത്ത് വൻ ജനകീയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. സ്വന്തം രാജ്യം വിദേശികളുടെ രോഗപരിശോധനാ കേന്ദ്രമാക്കുന്നതിനെതിരെ ‘കതിബ ഇൻസ്റ്റിറ്റ്യൂട്ട്’ നൽകിയ കേസിൽ ഈ ഐസൊലേഷൻ കേന്ദ്രത്തിന്റെ നിർമ്മാണം നിർത്തിവെക്കാൻ കെനിയൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കോടതി ഉത്തരവിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിയതായി കെനിയൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നെങ്കിലും, കോടതി നിർദ്ദേശം ലംഘിച്ച് നിർമ്മാണം തുടർന്നതായാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ കെനിയൻ ആരോഗ്യ-വിദേശകാര്യ മന്ത്രാലയങ്ങൾ തയ്യാറായിട്ടില്ല.

നിരീക്ഷണത്തിലുള്ളവരിൽ ചിലർ ഡിആർസിയിലെ എബോള ചികിത്സാ കേന്ദ്രങ്ങളിൽ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. ഇതിൽ ഒരാൾക്ക് ഉയർന്ന തോതിൽ വൈറസ് ബാധയേൽക്കാൻ സാധ്യതയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. കേന്ദ്രത്തിലെ സൈനിക കൂടാരങ്ങളിൽ കഴിയുന്ന ഇവരെ പുറത്തുപോകാൻ അനുവദിക്കാതെ കെനിയൻ അധികൃതർ കർശനമായി വിലക്കിയിരിക്കുകയാണ്.

രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളിലൂടെ പടരുന്നതും മരണനിരക്ക് കൂടിയതുമായ രോഗമാണ് എബോള. അതേസമയം, ഈ ഐസൊലേഷൻ കേന്ദ്രം കെനിയയിലെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് യാതൊരുവിധ ആരോഗ്യ ഭീഷണിയും ഉയർത്തുന്നില്ലെന്നും, എബോള പ്രതിരോധത്തിനായി കെനിയക്ക് 1.9 ബില്യൺ ഷില്ലിംഗിന്റെ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും യു.എസ് എംബസി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments