അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെ തൽസ്ഥാനത്തുനിന്ന് പുറത്താക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബോണ്ടിയുടെ പ്രകടനം മോശമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രംപിന്റെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ബോണ്ടിയുടെ പുറത്താകൽ യുഎസ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ട്രംപിന്റെ കടുത്ത അനുയായിയായിരുന്നിട്ടും നിരവധി വിവാദങ്ങളാണ് ബോണ്ടിയുടെ കാലാവധിയിൽ ഉയർന്നുവന്നത്. ജെഫ്രി എപ്‌സ്റ്റീന്റെ ലൈംഗിക കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തതിലെ പാളിച്ചകൾ ബോണ്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഈ ഫയലുകളെക്കുറിച്ച് നടത്തിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് പ്രതിഷേധത്തിന് കാരണമായി.

