ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാന്റെ വിപ്ലവ സേനയായ ഐആർജിസി (IRGC) ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിൽ പത്താം ഘട്ട ആക്രമണത്തിന്റെ ഭാഗമായാണ് ഖെയ്ബർ (Kheibar) മിസൈലുകൾ ഉപയോഗിച്ച് നെതന്യാഹുവിന്റെ ഓഫീസും ഇസ്രായേൽ വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ടതെന്ന് ഇറാൻ അവകാശപ്പെടുന്നു. ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ അവസ്ഥ എന്താണെന്നതിൽ വ്യക്തതയില്ലെന്നും ഇറാൻ വിപ്ലവ സേന പ്രസ്താവനയിൽ പറഞ്ഞു.
മിസൈലുകൾ ഇസ്രായേലിലെ സർക്കാർ ആസ്ഥാനത്ത് പതിച്ചതായാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാൽ ഈ ആക്രമണത്തെക്കുറിച്ചോ നെതന്യാഹുവിന്റെ സുരക്ഷയെക്കുറിച്ചോ ഇസ്രായേൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേലിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്

