വാഷിംഗ്ടൺ: സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യ-പാക്ക് സംഘർഷത്തിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു എന്ന വിവാദ പരാമർശവുമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം താൻ തടഞ്ഞുവെന്നും തൻ്റെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.
“ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാകിസ്ഥാൻ പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു” എന്ന് 3.5 കോടി ആളുകൾ പറഞ്ഞതായി അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ ഇക്കാര്യം തന്നോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിയെക്കുറിച്ചാണ് ട്രംപ് സംസാരിച്ചത്. 200% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുരാജ്യങ്ങളെയും ചർച്ചയ്ക്ക് എത്തിച്ചതെന്നും എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായും അദ്ദേഹം ആവർത്തിച്ച് അവകാശപ്പെട്ടു.
ഇന്ത്യ ഈ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ ഉണ്ടായതാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്.

