Wednesday, February 4, 2026
HomeAmericaസൈനിക നടപടിയെക്കാൾ നല്ലത് ഇറാൻ ചർച്ചയ്ക്കും കരാറിനും തയ്യാറാകേണം: ട്രംപ്

സൈനിക നടപടിയെക്കാൾ നല്ലത് ഇറാൻ ചർച്ചയ്ക്കും കരാറിനും തയ്യാറാകേണം: ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കും കരാറിനും തയ്യാറാകുന്നതാണ് ഇറാൻ സ്വീകരിക്കുകയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തങ്ങളുടെ മിസൈൽ ശേഖരം ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

“എനിക്ക് ഇത് പറയാൻ കഴിയും, അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു, ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാൻ്റെ ആണവ, മിസൈൽ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടത്താൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് “ഉണ്ട്” എന്നും അദ്ദേഹം മറുപടി നൽകി, എന്നാൽ അത് എപ്പോഴാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.“ഞങ്ങളുടെ വലിയൊരു നാവിക വ്യൂഹം ഇപ്പോൾ ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്, നമുക്ക് ഒരു കരാറിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അത് നടന്നാൽ നല്ലത്, ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.”- ഇറാന് സമീപമുള്ള യുഎസ് കപ്പൽ വ്യൂഹത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.

പ്രതിഷേധക്കാരെ വധിക്കുന്നത് ഇറാൻ നിർത്തിവെച്ചുവെന്നും, ഇത് അവർ ചർച്ചകൾക്ക് തയ്യാറാണെന്നതിൻ്റെ തെളിവാണ് എന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനായി അദ്ദേഹം ശക്തമായ സമ്മർദ്ദം ചെലുത്തി വരികയാണ്.എന്നാൽ, ഇറാൻ്റെ മിസൈൽ-പ്രതിരോധ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാകില്ലെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വെള്ളിയാഴ്ച പറഞ്ഞു. തുർക്കി സന്ദർശനത്തിനിടെ സംസാരിച്ച അദ്ദേഹം, തുല്യനീതിയുടെയും പരസ്പര ബഹുമാനത്തിൻ്റെയും അടിസ്ഥാനത്തിലാണെങ്കിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ മിസൈൽ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും യുഎസ് ഉദ്യോഗസ്ഥരെ കാണാൻ നിലവിൽ പദ്ധതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘദൂര മിസൈലുകൾക്ക് പരിധി നിശ്ചയിക്കുക, സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുക തുടങ്ങിയ നിബന്ധനകൾ പുതിയ കരാറിൽ ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആണവ കരാറിനെ മറ്റ് വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നത് അസാധ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, മേഖലയിലെ സംഘർഷം കുറയ്ക്കുന്നതിന് ചർച്ചകൾ പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. ഇസ്രായേൽ അമേരിക്കയെ ഇറാനെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നും, വാഷിംഗ്ടൺ വിവേകത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments