ന്യൂഡൽഹി: ഇന്ത്യക്ക് മേൽ യുഎസ് ഉയർന്ന താരിഫുകൾ ഏർപ്പെടുത്താൻ കാരണം റഷ്യൻ എണ്ണയല്ല എന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ കാരണം താനാണെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കാത്തതാണ് കാരണമെന്നും പാകിസ്താൻ ഈ വിഷയത്തിൽ അറിഞ്ഞുകളിക്കുകയാണ് ചെയ്തത് എന്നും രഘുറാം രാജൻ പറഞ്ഞു.
സൂറിച്ച് സർവകലാശാലയിലെ യുബിഎസ് സെന്റർ ഫോർ ഇക്കണോമിക്സ് ഇൻ സൊസൈറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു രഘുറാം രാജന്റെ ഈ നിരീക്ഷണം. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതല്ല അമേരിക്ക താരിഫുകൾ ഏർപ്പെടുത്താൻ കാരണമെന്നും ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ വാദം അംഗീകരിക്കാത്തതാണ് കാരണമെന്നാണ് താൻ കരുതുന്നതെന്നുമാണ് രഘുറാം രാജൻ പറഞ്ഞത്. പാകിസ്താൻ ഈ വിഷയത്തിൽ അറിഞ്ഞുകളിച്ചുവെന്നും യഥാർത്ഥ പ്രശ്നം വൈറ്റ് ഹൗസിലെ ചില വ്യക്തിത്വങ്ങളുടേതാണെന്നും രഘുറാം രാജൻ പറഞ്ഞു. ഹംഗറി എണ്ണ വാങ്ങുന്നതിനെ അവർ അനുകൂലിക്കുകയാണ് ചെയ്യുന്നത് എന്നും അതിനാൽ ഇന്ത്യ ട്രംപിനെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നമായത് എന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.

