വാഷിംഗ്ടൺ: റഷ്യയും യുക്രൈനും തമ്മിലുളള യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായിട്ടുള്ള യുക്രൈന് സുരക്ഷാ ഉറപ്പുകള്‍ നല്‍കേണ്ടത് യൂറോപ്പാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.
അമേരിക്കയുമായി ചില കരാറുകൾ ഒപ്പു വെയ്ക്കണമെങ്കിൽ തങ്ങൾക്ക് സുരക്ഷാ ഉറപ്പുകൾ അമേരിക്ക നല്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി നേരത്തെ ആവശ്യ പ്പെട്ടിരുന്നു. അമേരിക്കയുടെ ഇടപെടല്‍ കൊണ്ട് സുരക്ഷാ ഉറപ്പ് ലഭിക്കില്ലെന്നും ആദ്യ കാബിനറ്റ് യോഗത്തില്‍ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. സുരക്ഷാ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്‍റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ സെലന്‍സ്കി വെള്ളിയാഴ്ച വാഷിങ്ടണിലെത്തി കരാര്‍ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുമായുളള കരാറിൽ സുരക്ഷ സംബന്ചെ ബന്ധിച്ച കാര്യങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ കരാറെന്നാണ് സൂചന