ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ , വ്യാജ ഉള്ളടക്കങ്ങൾ (ഡീപ് ഫേക്ക്), മറ്റ് സാങ്കേതിക പിഴവുകൾ എന്നിവ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മെറ്റ അധ്യക്ഷൻ മാർക്ക് സക്കർബർഗ് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോട് മാപ്പുപറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും താൽക്കാലികമായി നീക്കംചെയ്ത നടപടിയിലാണ് പാർലമെന്ററി സമിതി മാപ്പ് ആവശ്യപ്പെട്ടത്. ജൂലൈ 23ന് വിദ്യാർഥികളുടെ പ്രക്ഷോഭത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്ന വീഡിയോ ആണ് മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തിരുന്നത്. സംഭവം സാങ്കേതിക തകരാറാണെന്നും തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും വ്യക്തമാക്കി മെറ്റാ വീഡിയോ പുനഃസ്ഥാപിച്ചെങ്കിലും, ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

