Friday, May 22, 2026
HomeNews1,800 കോടി രൂപ കടമെടുക്കാൻ കേരള സർക്കാർ: ധനശേഖരണം റിസർവ് ബാങ്കിൻ്റെ ഇ-കുബേർ സംവിധാനം...

1,800 കോടി രൂപ കടമെടുക്കാൻ കേരള സർക്കാർ: ധനശേഖരണം റിസർവ് ബാങ്കിൻ്റെ ഇ-കുബേർ സംവിധാനം വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി പൊതുവിപണിയിൽ നിന്ന് 1,800 കോടി രൂപ കൂടി കടമെടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ്. സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ കടമെടുപ്പാണിത്. റിസർവ് ബാങ്കിൻ്റെ ഇ-കുബേർ സംവിധാനം വഴി ബോണ്ടുകൾ ലേലം ചെയ്താണ് തുക സമാഹരിക്കുന്നത്.

ഈ സാമ്പത്തിക വർഷം ഡിസംബർ മാസം വരെ പൊതുവിപണിയിൽ നിന്ന് ആകെ 23,000 കോടി രൂപ കടമെടുക്കാൻ കേന്ദ്ര സർക്കാർ കേരളത്തിന് അനുമതി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 1,800 കോടി രൂപയുടെ വായ്പയ്ക്കായി ഇപ്പോൾ അപേക്ഷിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ വിതരണം, സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾ, മറ്റ് ദൈനംദിന ഭരണപരമായ ചിലവുകൾ എന്നിവ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക. കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ട്രഷറിയെ താങ്ങിനിർത്താൻ പുതിയ സർക്കാരിന് ഈ വായ്പ അനിവാര്യമാണെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. വരും ദിവസങ്ങളിൽ റിസർവ് ബാങ്ക് ലേല നടപടികൾ പൂർത്തിയാക്കുന്നതോടെ ഈ തുക സംസ്ഥാന സർക്കാരിന് ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments