ന്യൂഡൽഹി: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരുന്നു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും. 2026ലെ അവസാനത്തെ പണനയ യോഗമാണ് നടന്നത്. 2025 ഫെബ്രുവരി മുതൽ നാല് യോഗങ്ങളിലാണ് റിസർവ് ബാങ്ക് 1.5 ശതമാനം പലിശനിരക്കിൽ കുറവ് വരുത്തിയിരുന്നു.
ഇന്ത്യയുടെ ജി.ഡി.പി അനുമാനം റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. 7.4 ശതമാനമായാണ് ജി.ഡി.പി അനുമാനം ഉയർത്തിയത്. രാജ്യത്ത് വിലക്കയറ്റം മേലോട്ട് കുതിക്കുകയാണെന്ന് വിലയിരുത്തിയ ആർ.ബി.ഐ പണപ്പെരുപ്പ അനുമാനവും ഉയർത്തി.

