ലണ്ടൻ: യൂറോപ്യന്‍ രാജ്യങ്ങൾക്കുനേരെ പകരച്ചുങ്കം ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതിരുകയാണെങ്കില്‍ തിരിച്ചടിക്കാൻ ശക്തമായ പദ്ധതിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ. തീരുവ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെങ്കിലും അതിന് നിർബന്ധിതരായാൽ ശക്തമായി പ്രതികരിക്കും. കൃത്യമായ പദ്ധതി തയ്യാറാണ്. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികൂടിയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കും കാര്യമായ കയറ്റുമതിയുണ്ട്. തീരുവ മുൻനിർത്തിയുള്ള ഏറ്റുമുട്ടൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ഇയു ഉന്നത നേതാവ് സിഎന്‍എന്നിനോട് പറഞ്ഞു.
യൂറോപ്യന്‍ യൂണിയൻ അമേരിക്കന്‍ പാലുൽപ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും അമേരിക്കയില്‍നിന്നുള്ള അരിക്ക് ജപ്പാന്‍ 700 ശതമാനം തീരുവയും അമേരിക്കയില്‍നിന്നുള്ള വെണ്ണയ്ക്ക് കാനഡ 300 ശതമാനം തീരുവയും അമേരിക്കന്‍ കാര്‍ഷിക ഉൽപ്പന്നങ്ങള്‍ക്ക് ഇന്ത്യ 100 ശതമാനം തീരുവയും ചുമത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.