ന്യൂഡൽഹി: ബാല പീഡകനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റൈൻ മൊസാദിന്റെ ഏജന്റായിരുന്നുവെന്നും മുൻ ഇസ്രായേൽ പ്രധാനമന്ത്രി യെഹുദ് ബരാക്കിന്റെ കീഴിൽ ചാരനായി പരിശീലനം നേടിയിരുന്നുവെന്നും എപ്സ്റ്റീൻ രേഖ. 2007നും 2013നും ഇടയിൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച എഹൂദ് ബരാക്കും എപ്സ്റ്റീനും തമ്മിൽ ദീർഘകാല ബന്ധമുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഫയലുകൾ വെളിപ്പെടുത്തുന്നു.
ടെക് സ്ഥാപനമായ പാലന്തിറിൽ വെച്ച് എപ്സ്റ്റീൻ ബരാക്കിന് ഉപദേശം നൽകിയതായും, മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് പീറ്റർ മണ്ടൽസണിന് ഒരു ഊർജ കമ്പനിയിൽ ജോലി നൽകാൻ മുൻ ഇസ്രായേലി നേതാവിനോട് ആവശ്യപ്പെട്ടതായും, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് നൽകേണ്ട കൺസൾട്ടൻസി ഫീസിനെക്കുറിച്ച് ചർച്ച ചെയ്തതായും രേഖകൾ വ്യക്തമാക്കുന്നു.അമേരിക്കൻ ഏജൻസി രഹസ്യ സ്രോതസ്സിൽ നിന്നുള്ള റിപ്പോർട്ട് ആയി അടയാളപ്പെടുത്തിയ ഈ രേഖയിൽ, യു.എസിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആഭ്യന്തര അല്ലെങ്കിൽ വിദേശ സ്വാധീനം സംബന്ധിച്ച വിവരങ്ങളും അടങ്ങിയിരിക്കുന്നു.
എപ്സ്റ്റീൻ യു.എസിലെയും സഖ്യകക്ഷികളിലെയും ഇന്റലിജൻസ് സേവനങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും സ്രോതസ്സ് പറയുന്നു. എപ്സ്റ്റീൻ ഫയലുകളിൽ ഒരു നിയുക്ത ഉറവിട ഐ.ഡി പ്രകാരം ഒരിക്കൽ മാത്രം പ്രത്യക്ഷപ്പെടുന്ന പേര് വെളിപ്പെടുത്താത്ത ഉറവിടം, ഡെർഷോവിറ്റ്സിനെ മൊസാദ് സഹകരിപ്പിച്ചതാണെന്നതുൾപ്പെടെയുള്ള മറ്റ് അവകാശവാദങ്ങളും റിപ്പോർട്ട് ചെയ്തു.രേഖ പ്രകാരം, ഉറവിടം ഹാർവാർഡ് നിയമ പ്രഫസർ അലൻ ഡെർഷോവിറ്റ്സും എപ്സ്റ്റീനും തമ്മിൽ ഫോൺ കോളുകൾ പങ്കിട്ടു -ഈ സമയത്ത് അദ്ദേഹം കുറിപ്പുകൾ എടുത്തു.
ബ്ലാക്ക് മെയിൽ പ്രവർത്തനങ്ങൾക്ക് എപ്സ്റ്റീൻ മൊസാദിന്റെ തുറുപ്പ് ചീട്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 1980കൾ മുതൽ എപ്‌സ്റ്റീനും കാമുകി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും ഇസ്രായേലി ഇന്റലിജൻസിനായി പ്രവർത്തിച്ചിരുന്നുവെന്ന മുൻ ഇസ്രായേലി ഇന്റലിജൻസ് ഓഫിസർ അരി ബെൻ മെനാഷെയുടെ വാക്കുകൾ ഇത്തരം അവകാശവാദങ്ങൾക്ക് ആക്കം കൂട്ടുന്നു.ഫോൺ കോളിന്റെ വിശദാംശങ്ങൾ പിന്നീട് മൊസാദ് വിദേശ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറും. 2020 ഒക്ടോബർ 16ന് രഹസ്യാന്വേഷണം കൈമാറിയ വിവര ദാതാവ്, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ഒരു കുറ്റവാളി ആയി ബറാക് കണക്കാക്കിയെന്നും എപ്സ്റ്റീനെക്കുറിച്ച് ധാരാളം സംഭാഷണങ്ങൾ കേട്ടുവെന്നും ആരോപിച്ചു,

